06 സെപ്റ്റംബർ 2013
കോട്ടയം: സമൂഹത്തിലെ പാവപ്പെട്ടവരെയും അവശരെയും മുന്‍നിരയില്‍ കൊണ്ടുവരാനുള്ള സേവനങ്ങള്‍ തുടരണമെന്നും ഈ രംഗത്ത് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കേരള ഗവര്‍ണര്‍ നിഖില്‍കുമാര്‍ പറഞ്ഞു. മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ സെന്റ് മേരീസ് ആസ്പത്രിയുടെ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ഗവര്‍ണര്‍.
കത്തീഡ്രലിന്റെ നേതൃത്വത്തിലുള്ള ആസ്പത്രിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും എല്ലാം സമൂഹത്തിന്റെ ക്ഷേമത്തിന് നല്‍കുന്ന പങ്ക് വലുതാണ്. ഈ സേവനപ്രവര്‍ത്തനങ്ങള്‍ തുടരണം. കേരളത്തിന്റെ സമ്പന്നമായ ചരിത്രത്തിനും പാരമ്പര്യത്തിനും ചേരുന്നതാണ് ഈ സേവനങ്ങള്‍. വിശ്വാസികളും അവിശ്വാസികളുമായ ആയിരങ്ങള്‍ എത്തുന്നത് ദേവാലയത്തിന്റെ പ്രാധാന്യമാണ് വിളിച്ചോതുന്നത്. അവരുടെ ദുരിതനിവാരണവും ആശയസഫലീകരണവുമാണ് ഇതിന് കാരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇടവക നല്‍കുന്ന സേവനങ്ങള്‍ വടവൃക്ഷം നല്‍കുന്ന തണലുപോലെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ആധ്യാത്മിക പ്രവര്‍ത്തനവും സേവനവും ഒത്തുചേരുന്ന മഹത്തായ കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ കതോലിക്കാബാവ ബസേലിയോസ് തോമസ് പ്രഥമന്‍ അനുഗ്രഹപ്രഭാഷണം നടത്തി. വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണവും വയോജന സംഘടനയിലെയും വനിതാ സമാജത്തിലെയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.
സേവകാസംഘം നിര്‍മിച്ചുനല്‍കുന്ന 12 വീടുകളുടെ അടിസ്ഥാനശിലാ വിതരണം മന്ത്രി കെ.എം.മാണി നടത്തി. സണ്ടേ സ്‌കൂളുകളുടെ വീഡിയോ ലേണിങ് ജോസ് കെ.മാണി എം.പി. സ്വിച്ച് ഓണ്‍ ചെയ്തു. കത്തീഡ്രല്‍ സെക്രട്ടറി ടി.സി.ചാക്കോ തണ്ടാശ്ശേരില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികാരി ഇ.ടി.കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത് സ്വാഗതവും ചീഫ് ട്രസ്റ്റി തോമസ് മാത്യു നടുമുറിയില്‍ നന്ദിയും പറഞ്ഞു.